Viral
Weekly Wrap: ക്രിക്കറ്റ് താരം ഡേവിഡ് മില്ലർ മുതൽ പിണറായി വിജയൻ വരെ:കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചകൾ
ഡേവിഡ് മില്ലറുടെ മകൾ ക്യാൻസർ മരിച്ചുവെന്ന പ്രചരണം. ബേപ്പൂരിലെ ടിപ്പുവിൻ്റെ കോട്ടയിൽ നിന്ന് കഴിഞ്ഞ ദിവസ൦ കണ്ടു കിട്ടിയ നിധി എന്ന പേരിൽ ഒരു ഫോട്ടോ.ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകത്തിൽ ആളില്ല എന്ന പ്രചരണം.ഹിന്ദു ദൈവങ്ങളെ വണങ്ങാതെ പിണറായി വിജയൻ കുരിശിന് മുൻപിൽ കൈകൂപ്പി എന്ന പ്രചരണം. കൊച്ചി മെട്രോയുടേത് എന്ന പേരിൽ ഒരു പടം. ഇവയൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ചത്തെ സമൂഹ മാധ്യമങ്ങളിലെ പ്രധാന പ്രചരണങ്ങൾ.

ഈ ദൃശ്യങ്ങളിൽ കാണുന്നത് കൊച്ചി മെട്രോ അല്ല
പ്രചരിക്കുന്ന വീഡിയോ കൊച്ചിയിലെ മെട്രോയുടേതല്ല എന്ന് ഞങ്ങളുടെ പരിശോധനയിൽ തെളിഞ്ഞു. എന്നാൽ ഈ ദൃശ്യം ഇവിടെ നിന്നുള്ളതാണ് എന്ന് കണ്ടെത്താൻ ഞങ്ങളുടെ അന്വേഷണത്തിന് കഴിഞ്ഞില്ല.

ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകത്തിൽ ആളില്ല എന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക
കോണ്ഗ്രസ് പഞ്ചാബ് തിരഞ്ഞെടുപ്പ് സമയത്ത് സംഘടിപ്പിച്ച പൊതു സമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് ഭാരത് ജോഡോ യാത്രയ്ക്ക് കർണാടകത്തിൽ ആളില്ല എന്ന അവകാശവാദവുമായി പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ടിപ്പുവിന്റ ബേപ്പൂരിലെ കോട്ടയിൽ നിന്ന് കണ്ടു കിട്ടിയ നിധി എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ വാസ്തവം
ടിപ്പുവിന്റ ബേപ്പൂരിലെ കോട്ടയിൽ നിന്ന് കണ്ടു കിട്ടിയ നിധി കാണിക്കുന്നതായി അവകാശപ്പെടുന്ന വൈറലായ വീഡിയോയ്ക്കൊപ്പമുള്ള വിവരണം തെറ്റാണ്.

ക്യാൻസർ വന്ന് മരിച്ചത് ഡേവിഡ് മില്ലറുടെ മകൾ അല്ല, അദ്ദേഹത്തിന്റെ ഫാൻ ആണ്
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ മകൾ കാൻസർ ബാധിച്ച് മരിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ്. ചിത്രത്തിലെ പെൺകുട്ടി മില്ലറുടെ യുവ ആരാധകരിൽ ഒരാളാണ് കാൻസർ ബാധിച്ച് മരിച്ച ആനേ. സോഷ്യൽ മീഡിയയിൽ “പോരാളി”ക്ക് വൈകാരികമായ ആദരാഞ്ജലി അദ്ദേഹം അർപ്പിച്ചിരുന്നു.

പിണറായി വിജയന് ‘ഈശോയുടെ മുന്നിൽ മുട്ടുകുത്താനും കൈകൂപ്പാനും മടിയില്ലെന്ന’ പ്രചാരണത്തിന്റെ വസ്തുത അറിയൂ
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ആന്തരിച്ചപ്പോൾ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കുന്ന പടമാണിത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.