Viral
Weekly Wrap:ശിവൻകുട്ടി,പിണറായി വിജയൻ, കുവൈറ്റിലെ മത നിന്ദ ആരോപണം, യുപിയിലെ കുടിയൊഴിപ്പിക്കൽ,വാട്ടർ തീം പാർക്കിലെ അപകടം,കഴിഞ്ഞ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ ചർച്ചയിലെ വിഷയങ്ങളിൽ ചിലത്

ഉത്തർപ്രദേശിലെ സമീപ കാല കുടിയൊഴിപ്പിക്കലിന്റെ ചിത്രങ്ങൾ എന്ന പേരിൽ 2016-ലെ ചിത്രങ്ങൾ വൈറലാകുന്നു
യോഗി സർക്കാരിന്റെ കീഴിൽ ഉത്തർപ്രദേശിലെ ഉന്നാവോയിലെ കുടിയൊഴിപ്പിക്കലിന്റെ ചിത്രങ്ങൾ എന്ന് അവകാശപ്പെടുന്ന നാല് പടങ്ങളിൽ മൂന്നെണ്ണം യഥാർത്ഥത്തിൽ 2016 ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ് പി സംസ്ഥാനത്ത് അധികാരത്തിലിരുന്ന സമയത്ത് നിന്നുള്ളതാണ്. എന്നിരുന്നാലും, ഖുർഷിദ് പങ്കുവെച്ച നാലാമത്തെ ചിത്രത്തിൻറെ ആധികാരികത പരിശോധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

പിണറായി വിജയൻറെ മകളുടെ കല്യാണത്തിന് സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നിൽക്കുന്ന പടം വ്യാജം
മുഖ്യമന്ത്രി പിണറായി വിജയൻറെ മകളുടെ കല്യാണ ഫോട്ടോയിൽ അന്നത്തെ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ തലവെട്ടി മാറ്റി അവിടെ സ്വപ്ന സുരേഷിന്റെ തല വെച്ച് എഡിറ്റ് ചെയ്തു കൃതിമമായി ഉണ്ടാക്കിയ ഫോട്ടോ ആണിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള പ്രചരണം തെറ്റാണ്
SSLC റിസൾട്ട് വന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള പ്രചാരണം. തിരഞ്ഞെടുപ്പ്ശ സമയത്ത് ശിവൻൻകുട്ടി ഇലക്ഷൻ കമ്മീഷന് കൊടുത്ത സത്യവാങ്മൂലം ഞങ്ങൾ പരിശോധിച്ചു. അത് പ്രകാരം അദ്ദേഹം 1976ൽ ചെമ്പഴന്തി എസ് എൻ കോളേജിൽ നിന്നും ബിരുദം നേടി. അതിനു ശേഷം 1983ല് ലോ അക്കാഡമിയിൽ നിന്നും നിയമ ബിരുദം പൂര്ത്തിയാക്കി എന്നും സത്യവാങ്മൂലം പറയുന്നു.

വാട്ടർ സ്ളൈഡറിലൂടെ യുവതി കുതിച്ചെത്തി വന്നിടിച്ചു, യുവാവിന് ദാരുണാന്ത്യം എന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്
വീഡിയോയിൽ കാണുന്ന യുവാവിന് പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് തുന്നലുകൾ ഇട്ട ശേഷം ഡിസ്ചാർജ് ചെയ്തു.വാട്ടർ സ്ളൈഡറിലൂടെ യുവതി കുതിച്ചെത്തി വന്നിടിച്ചു. യുവാവിന് ദാരുണാന്ത്യം എന്ന പ്രചരണം തെറ്റാണ് എന്ന് ഇതിൽ നിന്നും മനസിലായി.

കുവൈറ്റിൽ മത നിന്ദ ആരോപിച്ച് ഒരാളെ മർദ്ദിക്കുന്ന വീഡിയോ 2020ലേത്
മത നിന്ദ ആരോപണത്തെ കുറിച്ചുള്ള പോസ്റ്റിലെ വിവരണം ശരിയാണ്. എന്നാൽ എന്നാണ് സംഭവം നടന്നത് എന്ന് പോസ്റ്റിൽ പറയുന്നില്ല.അത് കൊണ്ട് തന്നെ 2020ലെ ഈ സംഭവം സമീപകാല സംഭവമായി പലരും തെറ്റിദ്ധരിക്കുന്നു.